Saturday, February 1, 2014

തിരി..

കാർമേഘങ്ങളുടെ മാറാല നീക്കി, അൽപം ശ്വാസം കിട്ടാനെന്നവണ്ണം തല പുറത്തേക്കിടാൻ വെമ്പൽ കൊള്ളുന്ന ചന്ദ്രനെ നോക്കി, അവളേയും മാറോടടുക്കി ഞാനിരിക്കെ പെട്ടെന്നായിരുന്നു അവൾ ചോദിച്ചത് ..

"എന്തു മണാല്ലേ ഗോപേട്ടാ  ഈ സാംബ്രാണിക്ക് ?!!"

"എന്തോ..എനിക്കീ ഗന്ധം പണ്ടേ വെറുപ്പാണ്.."  

തെല്ലോരമ്പരപ്പോടെ അവൾ ചോദിച്ചു :  "അതെന്താ?"

" എന്റെ  അച്ഛൻ മരിച്ചപ്പോ അവിടെ തളം കെട്ടി നിന്നത് ഈ ഗന്ധമായിരുന്നു!മരണത്തിന്റെ ഭീകരതയോ ഭീതിയോ ഒന്നും തിരിച്ചറിയാനാകാത്ത ചെറുപ്രായം ആയിരുന്നെങ്കിലും എന്തോ..അന്നേ എനിക്കീ ഗന്ധം ഇഷ്ടമല്ലായിരുന്നു..

കൃത്യം 15 വർഷങ്ങൾക്ക്‌ ശേഷം എന്റെ അമ്മയുടെ ചിത എരിഞ്ഞടങ്ങിയപ്പോഴും ഇതേ ഗന്ധമായിരുന്നു ..

ഇന്നിപ്പോ ഈ പുകച്ചുരുളുകൾ എന്റെ  ആത്മാവിനു കൂട്ടയിട്ടാണ് ഉയരുന്നത് എങ്കിലും..

എന്തോ..എനിക്കിന്നും ഈ ഗന്ധം വെറുപ്പു തന്നെ!!"

കാരമുള്ളിൽ ചവുട്ടിയ പോലെ അവൾ പിടഞ്ഞെനീറ്റപ്പോഴേക്കും കാർമേഘങ്ങൾ ചന്ദ്രനെ മുഴുവനായും വിഴുങ്ങിക്കഴിഞ്ഞിരുന്നു!

6 comments:

Akakukka said...

ചില ഗന്ധങ്ങള്‍ അങ്ങിനെയാണ് ....

ajith said...

കൊള്ളാലോ താന്തോന്നിത്തരം

താന്തോന്നി said...

@ajith:
നന്ദി സഖാവേ :)

ഉദയപ്രഭന്‍ said...

ഇന്നിപ്പോ ഈ പുകച്ചുരുളുകൾ എന്റെ ആത്മാവിനു കൂട്ടയിട്ടാണ് ഉയരുന്നത് എങ്കിലും..
"ആത്മാവിനു കൂട്ടായിട്ടാണ് "... എന്നാണോ ഉദ്ദേശിച്ചത്. കഥ ഇഷ്ടമായി.

Unknown said...

നന്നായി :)

Thabarak Rahman Saahini said...

പുകച്ചുരുളുകള്‍ ആത്മാവില്‍ നിന്നും പറന്നു പൊങ്ങുന്ന
പക്ഷിക്കൂട്ടങ്ങളാണ്‌

Post a Comment